മുരിങ്ങൂര്‍ പീഡനകേസില്‍ വനിതാ കമിഷനെതിരേ വീണ്ടും കായിക താരം മയൂഖ ജോണി

തൃശൂര്‍: മുരിങ്ങൂര്‍ പീഡനകേസില്‍ വനിതാ കമിഷനെതിരേ വീണ്ടും കായിക താരം മയൂഖ ജോണി. പരാതി നല്‍കിയിട്ടും മൊഴി എടുക്കാന്‍ പോലും എത്തിയില്ല. കമിഷന്‍ സ്വാധീനത്തിന് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്നലെ മൊഴി എടുക്കാന്‍ എത്തുമെന്ന് അറിയിച്ചിട്ടും വന്നില്ലെന്ന് മയൂഖ ജോണി പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണത്തിലെ വീഴ്ച ചൂണ്ടികാട്ടി മയൂഖ ജോണി നേരത്തെ രംഗത്ത് വന്നിരുന്നു.

കേസില്‍ പ്രതി ജോണ്‍സന്റെ കുടുംബത്തില്‍ നിന്നും അന്വേഷണ സംഘം കഴിഞ്ഞദിവസം മൊഴിയെടുത്തു. പീഡനത്തിനിരയായ യുവതിയുടെ മൊഴി അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിലാണ് ചുങ്കത്ത് ജോണ്‍സണ്‍.

ബലാത്സംഗക്കേസ് ആയതിനാല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന നിഗമനത്തിലാണ് ജോണ്‍സണ്‍ ഒളിവില്‍പ്പോയത്. കഴിഞ്ഞ ദിവസം ജോണ്‍സന്റെ മകനില്‍ നിന്നും മകളില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. ഇരുവരും പീഡനത്തിനിരയായ യുവതിയുടെ അടുത്ത സുഹൃത്തുക്കളാണ്.

സഭയില്‍ നിന്ന് പുറത്ത് പോയതിനുള്ള വൈരാഗ്യത്താല്‍ കെട്ടിച്ചമച്ച വ്യാജ കേസാണ് ഇതെന്നാണ് ജോണ്‍സന്റെ കുടുംബം പോലീസിനോട് പറഞ്ഞത്. കേസില്‍ പീഡനത്തിനിരയായ യുവതിയുടെ മൊഴിയില്‍ കൂടുതല്‍ സാഹചര്യ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍പ്പേരുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തും. കേസ് അട്ടിമറിച്ചത് സംബന്ധിച്ച്‌ മയൂഖ ജോണി ഉന്നയിച്ച ആരോപണങ്ങളില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *