ബല്‍റാംപൂര്‍: 18 കാരിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിയെടുത്ത് കരിമ്ബിന്‍ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞതായി പൊലീസ്.സംഭവത്തില്‍ 20 വയസ്സിനു മുകളില്‍ പ്രായമുള്ള സന്തോഷ് വര്‍മ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂണ്‍ ആറിനാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ ഇതുസംബന്ധിച്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ശനിയാഴ്ചയാണ് മൃതദേഹം കരിമ്ബിന്‍ തോട്ടത്തില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയതത്.
കൊലപാതകത്തിന് മുൻപ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടിയെ തിരിച്ചറിയാതിരിക്കാന്‍ ദേഹത്ത് ആസിഡ് ഒഴിച്ചതായും വീട്ടുകാര്‍ ആരോപിച്ചു. പെണ്‍കുട്ടി ധരിച്ചിരുന്ന ചെരിപ്പില്‍ നിന്നും വസ്ത്രങ്ങളില്‍ നിന്നുമാണ് അച്ഛന്‍ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം പോസ്റ്റ്മോര്‍ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു.