ഫക്രുവിന്റെ ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ മുന്നിൽ പുലി. മുളവടിയെടുത്ത് അടിച്ചു, തീ കാട്ടി വിരട്ടി, രാജമ്മയുടെ ധീരത.

ഇടുക്കി; ഫുക്രുവിന്റെ ശബ്ദം കേട്ടാണ് രാജമ്മ വാതില്‍ തുറന്നത്. നോക്കുമ്ബോള്‍ തന്റെ വളര്‍ത്തു നായയെ പിടികൂടാന്‍ ശ്രമിക്കുന്ന പുലിയാണ് മുന്നില്‍. രാജമ്മ പുറത്തിറങ്ങിയപ്പോള്‍ പുലി അവരുടെ നേരെ തിരിഞ്ഞു. സമീപത്തുണ്ടായിരുന്ന മുളവടിയെടുത്ത് ഇവര്‍ പുലിയെ അടിച്ചു. കാന്തല്ലൂര്‍ പാമ്ബന്‍പാറ സ്വദേശിയായ അറുപത്തൊന്‍പതുകാരി രാജമ്മയാണ് ധീരമായ ചെറുത്തു നില്‍പ്പിലൂടെ തന്റേയും നായയുടേയും ജീവന്‍ രക്ഷിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഏഴരയോടുകൂടിയാണ് സംഭവം. 15 വര്‍ഷം മുന്‍പ് ഭര്‍ത്താവ് ജോണി മരിച്ചതിനു ശേഷം വനാതിര്‍ത്തിക്കു സമീപമുള്ള വീട്ടില്‍ ഒറ്റയ്ക്കാണ് രാജമ്മ കഴിയുന്നത്.കൂട്ടിന് ആകെയുള്ളത് ഫുക്രുവെന്ന വളര്‍ത്തുനായ മാത്രം. വരാന്തയില്‍ നിന്നിരുന്ന നായയെയെ പുലി പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. മുളവടിയെടുത്ത് അടിച്ച്‌ ചെറുത്തുനിന്നെങ്കിലും വീണ്ടും ആക്രമിക്കാന്‍ തിരിഞ്ഞപ്പോള്‍ രാജമ്മയും വളര്‍ത്തുനായയും ഓടി വീടിനുള്ളില്‍ കയറി വാതിലടച്ചു. പിന്നീട് തീ കാണിച്ചു വിരട്ടിയതോടെ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു.

പുലിയുടെ ആക്രമണത്തില്‍ നായയുടെ കഴുത്തിനും ചെവിക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. മിനുസമുള്ള വരാന്തയിലൂടെ പുലിക്ക് വേഗത്തില്‍ ഓടിയെത്താന്‍ സാധിക്കാതിരുന്നതിനാലാണ് ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടതെന്നും രാജമ്മ പറയുന്നു. രണ്ടു ദിവസം മുന്‍പ് രാജമ്മയുടെ അയല്‍വാസി മനോജിന്റെ വീട്ടിലെ താറാവുകളെ പുലി പിടികൂടാന്‍ ശ്രമിച്ചിരുന്നു. വീട്ടുകാര്‍ ഒച്ചവച്ചാണ് പുലിയെ തുരത്തിയത്. അന്നും പുലി രാജമ്മയുടെയുടെ വീട്ടുമുറ്റത്തെത്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *