അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം മൂന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായേക്കുമെന്ന് ട്രസ്റ്റ്‌

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം മൂന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായേക്കുമെന്ന് രാമജന്മ ഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിക്കുകയുണ്ടായി. ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരിജി മഹാരാജ് അറിയിക്കുകയുണ്ടായി. അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

രാമക്ഷേത്രവും അനുബന്ധ കെട്ടിടങ്ങളും ഉള്‍പ്പെടുന്ന രാമക്ഷേത്ര കോംപ്ലക്‌സിന്റെ നിര്‍മ്മാണത്തിന് 1,100 കോടി രൂപയോളം ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് 300 മുതല്‍ 400 കോടി രൂപവരെ ചിലവായേക്കാം.
ഇതുവരെ 100 കോടി രൂപ ഓണ്‍ലൈന്‍ വഴി സംഭാവനയായി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബോംബൈ, മദ്രാസ്, ഡല്‍ഹി, ഗുഹാവത്തി, എന്നിവിടങ്ങളിലെ ഐഐടിയില്‍ നിന്നുള്ള വിദഗ്ധരുടെ മേല്‍ നോട്ടത്തിലാണ് രാമക്ഷേത്ര കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. വിവിധയിടങ്ങളില്‍ നിന്നുള്ള എഞ്ചിനീയര്‍മാരും നിര്‍മ്മാണത്തില്‍ പങ്ക് ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ ക്ഷേത്ര നിര്‍മ്മാണത്തിനായി ഇതുവരെ ലഭിച്ച സംഭാവനകളുടെ കണക്കുകള്‍ ട്രസ്റ്റ് വെളിപ്പെടുത്തിയിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *