ഉത്തർപ്രദേശ് സ്വദേശിയായ ആദിവാസി പെൺകുട്ടിയെ നാല് അതിഥി തൊഴിലാളികൾ ചേർന്ന് കൂട്ട ബലാൽസംഗത്തിനിരയാക്കി. ട്രെയിനിൽവച്ച് പരിചയപ്പെട്ട പെൺകുട്ടിയെ കോഴിക്കോട്ട
ഹോട്ടൽമുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയെ റയിൽവെ പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിക്കുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്റാർ ആലം, അജാജ്, ഷക്കീൽ ഷാ, ഇർഷാദ് എന്നിവരാണ് അറസ്റ്റിലായത്.
വാരണാസിയില്‍ നിന്ന് ട്രെയിനില്‍ ചെന്നൈയിലെ സഹോദരിയുടെ വീട്ടിലേക്ക് തിരിച്ച യുവതിയാണ് പീഢനത്തിന് ഇരയായത്. യാത്രക്കിടയില്‍ വെച്ചാണ് പ്രതികളുമായി പരിചയപ്പെട്ടത്.