കൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഇഎന്ഐഎ കേസില്‍ ജാമ്യം ലഭിച്ച സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയാകും. ഒരു വർഷത്തിനു ശേഷമാണ് സ്വപ്ന ജയിലിനു പുറത്തിറങ്ങുന്നത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന സ്വപ്ന കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
2020 ജൂലൈ 11നാണ് സ്വപ്നയെയും സന്ദീപിനെയും ബംഗളൂരുവിൽനിന്ന് എൻഐഎ അറസ്റ്റ് ചെയ്തത്. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വി മാനത്താവളത്തിൽ വച്ച് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗില്‍നിന്ന് 14.82 കോടി രൂപ വില വരുന്ന 30.422 കിലോ സ്വര്‍ണം കസ്റ്റംസ് പി ടികൂടിയത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ്, ഇഡി, എന്‍ഐഎ കേസുകളും കോഫെപോസ പ്രകാരമുള്ള കരുതല്‍ തടങ്കലുമാണു സ്വപ്നയ്ക്കെതിരേ ഉണ്ടായിരുന്നത്. ഇതിൽ കസ്റ്റംസ് കേസിലും ഇഡി കേസിലും നേരത്തേ ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ നിയമപ്രകാരം ചുമത്തിയ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കു കയും ചെയ്തു.