സിപിഎം സംസ്ഥാന സമ്മേളനം! വന്‍കിടക്കാരില്‍നിന്ന് ഫണ്ട് പിരിക്കരുതെന്ന് നിര്‍ദേശം

കൊച്ചി: മാര്‍ച്ച് ഒന്നു മുതല്‍ നാലു വരെ കൊച്ചി ആതിഥ്യമരുളുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനായി ഫണ്ട് പിരിവ് നടത്തുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണമെന്ന് പാര്‍ട്ടി നിര്‍ദേശം. വന്‍കിട മുതലാളിമാരില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ പിരിവ് വാങ്ങരുതെന്നും വീടുകളില്‍നിന്നു തന്നെ തുക ശേഖരിക്കണമെന്നുമാണ് കീഴ്ഘടകങ്ങള്‍ക്കു നല്കിയിരിക്കുന്ന നിര്‍ദേശം.

പാര്‍ട്ടിനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പണമോഹവും പണക്കാരുമായുള്ള ബന്ധവും വര്‍ധിച്ചുവരുന്നുവെന്ന വിമര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍കൂടിയാണ് ഇങ്ങനെയൊരു തീരുമാനം. എറണാകുളം ജില്ലയിലാണ് ഇത്തരം പ്രവണതകള്‍ ഏറ്റവും കൂടുതലെന്നും ഇത് പാര്‍ട്ടിക്ക് വലിയ അവമതിപ്പ് ഉണ്ടാക്കിയെന്നുമുള്ള തോന്നല്‍ സംസ്ഥാന നേതൃത്വത്തിനുമുണ്ട്.

ചില നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പണത്തോടുള്ള അതിഭ്രമവും വന്‍കിടപണക്കാരുമായുളള വഴിവിട്ട ബന്ധങ്ങളും കഴിഞ്ഞ മാസം കളമശേരിയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ കടുത്ത വിമര്‍ശത്തിനിടയാക്കിയിരുന്നു. പ്രതിനിധികളുടെ വിമര്‍ശനം പ്രമുഖ നേതാക്കളും ശരിവച്ചു.

കമ്യൂണിസ്റ്റുകാര്‍ക്കു യോജിക്കാത്ത ഇത്തരം പ്രവണതകള്‍ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും താക്കീതിന്‍റെ സ്വരത്തില്‍ പറയുകയുമുണ്ടായി. അതിനാല്‍ തന്നെയാണ് സംസ്ഥാനസമ്മേളനത്തിനുള്ള ഫണ്ട് പിരിവിന്‍റെ കാര്യത്തില്‍ പാര്‍ട്ടി കൂടുതല്‍ ജാഗ്രതയോടെ നീങ്ങുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *