ശബരിമലയില്‍ രാത്രി നാമജപം നടത്തിയ 80 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അനുവദമില്ലാത്ത സ്ഥലത്ത് നാമജപം നടത്തിയതിനാണ് അറസ്റ്റ്. തിരുമുറ്റത്തു വാവരുനടയ്ക്കു മുന്നില്‍ തീര്‍ഥാടകര്‍ കടക്കാതെ പൊലീസ് ബാരിക്കേഡ് കെട്ടിത്തിരിച്ച സ്ഥലത്തായിരുന്നു രാത്രി 10നു ശേഷം നാമജപം തുടങ്ങിയത്. 2 സംഘമായി തിരിഞ്ഞായിരുന്നു നാമജപം. സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും നാമജപത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല. അറസ്റ്റ് ചെയ്തവരെ പമ്ബയിലേക്കു കൊണ്ടുപോയി
രാത്രിയില്‍ അരമണിക്കൂറിലേറെ ഇവര്‍ ഇവിടെയിരുന്ന് ശരണം വിളിച്ചിരുന്നു. പിന്നീട് ഹരിവരാസനം ചൊല്ലി നട അടച്ചശേഷവും ഒരുവിഭാഗം പിരിഞ്ഞുപോകാതെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് എല്ലാവരെയും അറസ്റ്റ് ചെയ്യുന്നതായി സ്ഥലത്തുണ്ടായിരുന്ന എസ്പി പ്രതീഷ്കുമാര്‍ അറിയിച്ചു. ശബരിമലയില്‍ നിരോധനാജ്ഞ നിലനില്ക്കുകയാണെങ്കിലും കൂട്ടമായെത്തി ശരണം വിളിക്കുന്നതില്‍ തടസമില്ലെന്നു ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറഞ്ഞിരുന്നു. ശരണം വിളിക്കുന്നതില്‍ തടസമില്ലെന്ന് ഡിജിപി ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ മറികടന്ന് വാവരുനടയ്ക്കു മുമ്ബില്‍ ശരണം വിളിച്ചതോടെയാണ് അറസ്റ്റുണ്ടായത്. മറ്റൊരു കൂട്ടര് അരവണ കൗണ്ടറിനു മുമ്ബില്‍ നിന്നു ശരണം വിളിച്ച് ബാരിക്കേഡിനു പുറത്തും ഇരിക്കുകയായിരുന്നു. ഹരിവരാസനം ചൊല്ലി നട അടച്ചതിനുശേഷം രണ്ടുഘട്ടമായാണ് ഇവരെ അറസ്റ്റു ചെയ്തത്.
അറസ്റ്റിലായവരെ പോലീസ് പമ്ബയിലേക്കു കൊണ്ടുപോയി. കഴിഞ്ഞ ഞായറാഴ്ച രാത്രി സന്നിധാനത്തുനിന്ന് 68 പേരെ കൂട്ടശരണംവിളിയുടെ പേരില്‍ അറസ്റ്റു ചെയ്തിരുന്നു. അതിനുശേഷം എല്ലാദിവസവും രാത്രിയില്‍ കൂട്ടശരണംവിളികള് നടന്നുവരികയായിരുന്നു. തിങ്കളാഴ്ചയും വ്യാഴാഴ്ചയും രാത്രി പോലീസ് കേസെടുക്കുകയും ചെയ്തു. മറ്റു ദിവസങ്ങളില്‍ നടപടികളുണ്ടായില്ല. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് രവികുമാര്‍, സ്പെഷല്‍ കമ്മീഷണര്‍ ജില്ലാ ജഡ്ജി എം. മനോജ് എന്നിവര്‍ രാത്രിയില്‍ ദര്‍ശനത്തിനായി സന്നിധാനത്തുണ്ടായിരുന്നു.