വ്ളാഡിമിര്‍ പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റായി തുടരും


മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്ളാഡിമിര്‍ പുടിന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 75 ശതമാനം വോട്ടുകള്‍ നേടിയാണ് പുടിന്‍ വീണ്ടും റഷ്യയുടെ അധികാരത്തില്‍ എത്തിയത്. 50 ശതമാനത്തിലേറെ പോളിങ് നടന്നതായി സൂചനകളുണ്ട്. മികച്ച ഭൂരിപക്ഷം സമ്മാനിച്ച റഷ്യന്‍ ജനതയ്ക്ക് പുടിന്‍ നന്ദി അറിയിച്ചു.


പുടിനുള്‍പ്പെടെ എട്ട് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. യുണൈറ്റഡ് റഷ്യാ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടായിരുന്നു പുടിന്‍ ഇത്തവണ മത്സരിച്ചത്.


നാലു തവണയായി അധികാരത്തില്‍ തുടരുന്ന പുടിന്‍ കാല്‍ നൂറ്റാണ്ട് തികയ്ക്കും.പുടിന്റെ പ്രധാന വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലെക്സി നവല്‍നിക്ക് കോടതി വിലക്കുമൂലം മത്സരിക്കാനാകാത്തതും പുടിന്റെ വിജയശതമാനം കൂട്ടി. റഷ്യയിലെ ഇപ്പോഴത്തെ നിയമം അനുസരിച്ച്‌ 2024 വരെ പുടിന് പ്രസിഡന്റായി തുടരാനാകും.



Sharing is Caring