ലോക്ക് ഡൗൺ ലംഘനം ഇതുവരെ പിടിയിലായത് പതിനായിരത്തിലധികം വാഹനങ്ങൾ

ലോക്‌ഡൗണ്‍ ലംഘനത്തിന്‍റെ പേരില്‍ സംസ്ഥാനത്ത് പൊലീസ് ഇതുവരെ പിടികൂടിയത് പതിനായിരത്തോളം വാഹനങ്ങള്‍. 12 ദിവസത്തിനുള്ളില്‍ പിടിച്ചത് 10,980 വാഹനങ്ങള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മേയ് എട്ടുമുതല്‍ 19 വരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ ദിവസം ശരാശരി ആയിരം വാഹനങ്ങള്‍ പിടികൂടിയതായി പൊലീസ് പറയുന്നു. ലോക്‌ഡൗണിന് മുമ്ബുള്ള 10 ദിവസം പിടിച്ചത് 1245 എണ്ണം മാത്രമായിരുന്നു. ട്രിപ്പിള്‍ ലോക്‌ഡൗണുള്ള എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പിടിയിലായത്.

ട്രിപ്പിള്‍ ലോക്ക്ഡക്‌ഡൗണുള്ള എറണാകുളം ജില്ലയാണ് വാഹനങ്ങള്‍ പിടിച്ചെടുത്ത കേസില്‍ മുന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 2256 കേസുകള്‍ ആണ് ഇവിടെ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്‍തിട്ടുള്ളത്.

എറണാകുളം റൂറലില്‍ 1599-ഉം സിറ്റിയില്‍ 657-ഉം കേസുകള്‍. തിരുവനന്തപുരം ജില്ലയില്‍ റൂറലിലും സിറ്റിയിലുമായി 1934 കേസുകളാണ് രജിയസ്റ്റര്‍ ചെയ്‍തിട്ടുള്ളത്. റൂറല്‍ പരിധിയില്‍ 1827-ഉം സിറ്റിയില്‍ 107-ഉം. തൃശ്ശൂര്‍ റൂറലിലും സിറ്റിയിലുമായി 1262-ഉം മലപ്പുറത്ത് 300-ഉം കേസുകള്‍ എടുത്തു. കോട്ടയം-1653, ആലപ്പുഴ-1465, കണ്ണൂര്‍ സിറ്റിയിലും റൂറലിലും 855, കോഴിക്കോട് സിറ്റിയിലും റൂറലിലുമായി 551, പാലക്കാട്-322, വയനാട്-119, കൊല്ലം റൂറലിലും സിറ്റിയിലും 114, ഇടുക്കി-93, പത്തനംതിട്ട-43, കാസര്‍കോട്-23 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍.

മാസ്‍ക് ധരിക്കാതെയും തിങ്ങിനിറഞ്ഞും യാത്രചെയ്‍തവരും പിടിയിലായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതിനാല്‍ കൂടുതല്‍ പേര്‍ പുറത്തിറങ്ങാന്‍ പ്രവണത കാണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *