രണ്ടു വര്‍ഷത്തിനിടെ റാഖയില്‍ കൊല്ലപ്പെട്ടത് 1,600ലേറെ സാധാരണക്കാര്‍


ബെയ്റൂട്ട്: സിറിയന്‍ നഗരമായ റാഖയില്‍ യുഎസ് നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സഖ്യസേന 2017 മുതല്‍ നടത്തിയ ആക്രമണത്തില്‍ പിഞ്ചുകുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 1,600ലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടു. രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍റര്‍നാഷനല്‍ ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.


ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെ തുരത്താന്‍ നഗരത്തിന്‍റെ വിവിധ ഇടങ്ങളില്‍ യുഎസ് സഖ്യം നടത്തിയ ആക്രമണങ്ങളിലാണ് സാധാരണക്കാര്‍ കൊല്ലപ്പെട്ടത്. ആക്രമണം നേരിട്ട ഇരുനൂറിലേറെ ഇടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ ആയിരത്തിലേറെ പേരെ തിരിച്ചറിഞ്ഞതായും ആംനെസ്റ്റിയും മനുഷ്യാവകാശ നിരീക്ഷക സംഘം എയര്‍വാര്‍സും അറിയിച്ചു. എന്നാല്‍ ആയിരത്തോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന് സമ്മതിക്കാന്‍ യുഎസ് സഖ്യം ഇതുവരെ തയാറായിട്ടില്ല. 180 സാധാരണക്കാര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് സഖ്യത്തിന്‍റെ കണക്ക്.




Sharing is Caring