രാജസ്ഥാനില്‍ ശക്തമായ പൊടിക്കാറ്റ്; 27 മരണം

ജയ്പൂര്‍: കിഴക്കന്‍ രാജസ്ഥാനില്‍ വീശിയടിച്ച ശക്തമായ പൊടിക്കാറ്റില്‍ 18 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. അല്‍വാര്‍, ധോല്‍പൂര്‍, ഭരത്പൂര്‍ എന്നീ ജില്ലകളിലാണ് കാറ്റ് വീശിയത്. ഇവിടങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. നിരവധി മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ തകര്‍ന്നു. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ട്.

മരണങ്ങള്‍ വീണ് വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നതിനാല്‍ അല്‍വാര്‍ കഴിഞ്ഞ രാത്രി മുതല്‍ തന്നെ ഇരുട്ടിലാണ്. ഭരത്പൂരിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ പൊടിക്കാറ്റില്‍ 11 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.അപകടത്തില്‍ ആവശ്യമായ എല്ലാ സഹായവും ജില്ലകളില്‍ എത്തിക്കാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

ബുധനാഴ്ച രാത്രി പൊടിക്കാറ്റും ശക്തമായ മഴയും ഡല്‍ഹിയിലും അനുഭവപ്പെട്ടിരുന്നു. ബുധനാഴ്ച തന്നെ ചെറിയ രീതിയില്‍ രാജസ്ഥാനിലെ കോട്ടയില്‍ പൊടിക്കാറ്റ് രൂപപ്പെട്ടിരുന്നു. 45.4 ഡിഗ്രീ സെല്‍ഷ്യസ് ചൂട് അനുഭവപ്പെട്ട സംസ്ഥാനത്ത് ശക്തമായ പൊടിക്കാറ്റിനും ചൂടുകാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *