ഉത്തര്‍പ്രദേശിലെ ബാഖ്പത് ജില്ലയിലെ ദിഗംബർ ജെയ്ൻ കോളജിനുള്ളിലെ ജൈന ക്ഷേത്രവും ദേവിയുടെ വിഗ്രഹവും തകർക്കുമെന്ന് എ.ബി.വി.പിയുടെ ഭീഷണി. സംഭവത്തിൽ കോളജ് പ്രിൻസിപ്പല്‍ വിരേന്ദ്ര സിങ് പൊലീസിൽ പരാതി നൽകി. എ.ബി.വി.പി പ്രവർത്തകർ ക്ഷേത്രത്തിന് മുന്നിൽ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ക്ഷേത്രത്തിൽ സ്ഥാപിച്ച ജൈന ദേവതയായ ശ്രുത് ദേവിയുടെ വിഗ്രഹം മാറ്റണമെന്നാണ് എ.ബി.വി.പി ആവശ്യം. പകരം സരസ്വതീ ദേവിയുടെ വിഗ്രഹം സ്ഥാപിക്കണമെന്നാണ് ഭീഷണിമാന്യതയില്ലാത്ത ഭാഷയിലാണ് എബിവിപി പ്രവര്‍ത്തകര്‍ സംസാരിച്ചതെന്ന് പ്രിന്‍സിപ്പല്‍ വിരേന്ദ്ര സിങ് പറഞ്ഞു. 30 പേരോളം അടങ്ങുന്ന സംഘമാണ് എത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
സരസ്വതീ ദേവിയുടെ വിഗ്രഹം മാറ്റിയാണ് ശ്രുത് ദേവിയുടെ വിഗ്രഹം ഇവിടെ സ്ഥാപിച്ചതെന്ന് ചിലർ തെറ്റിദ്ധരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ബറൗത് സ്റ്റേഷൻ ഓഫിസർ അജയ് ശർമ പറഞ്ഞു. ആ ആശയക്കുഴപ്പമാണ് പ്രശ്നത്തിന് കാരണം. ഇരു വിഭാഗത്തെയും വിളിച്ചിരുത്തി കാര്യങ്ങൾ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.