യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു


മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. വധശിക്ഷ ഈ മാസം 30ന് നടപ്പാക്കിയേക്കുമെന്നാണ് സൂചന.


മേമന്‍ നല്‍കിയ ദയാഹര്‍ജി സുപ്രീം കോടതിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും നേരത്തേ തള്ളിയിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയില്‍ ശിക്ഷാ ഇളവു വേണമെന്നു ആവശ്യപ്പെട്ടു നല്‍കിയ തിരുത്തല്‍ ഹര്‍ജിയാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട ആദ്യ വധശിക്ഷയാണിത്.


1993 മാര്‍ച്ച് 12നു മുംബൈ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 257 പേരാണു മരിച്ചത്. 713 പേര്‍ക്കു പരുക്കേറ്റു, 27 കോടി രൂപ വസ്തുവകകള്‍ നശിച്ചു. ദാവൂദ് ഇബ്രാഹിം, ടൈഗര്‍ മേമന്‍, യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്‍ എന്നിവര്‍ മുഖ്യസൂത്രധാരന്‍മാരെന്നു കണ്ടെത്തിയിരുന്നു. ബോളിവുഡ് താരം സഞ്ജയ് ദത്തും കേസില്‍ പ്രതിയായിരുന്നു.



Sharing is Caring