മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു, 24 പേരെ കാണാനില്ല, ശത്രുക്കള്‍ക്കെതിരെ പോരാട്ടം തുടരുമെന്ന് അമിത് ഷാ

റായ്പൂര്‍: ചത്തീസ്ഗഡില്‍ ഇന്നലെയുണ്ടായ മവോയിസ്റ്റ് ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു.21 സൈനികരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സുക്മബിജാപൂര്‍ അതിര്‍ത്തിയില്‍ ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

പരിക്കേറ്റ സൈനികരെ ബിജാപൂര്‍ ആശുപത്രിയിലെത്തിച്ചതായി അധികൃതര്‍ അറിയിച്ചു. ഏഴ് പേരെ റായ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിംഗ് ചത്തീസ്ഗഡിലേക്ക് തിരിച്ചിട്ടുണ്ട്.


സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചിച്ചു. ശത്രുക്കള്‍ക്കെതിരായ പോരാട്ടം തുടരുമെന്ന്‌അമിത് ഷാ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി അമിത് ഷാ ചര്‍ച്ച നടത്തി, സ്ഥിതിഗതികള്‍ വിലയിരുത്തി.ചത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ ടരേം മേഖലയില്‍ ഇന്നലെ രാത്രിയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. സിആര്‍പിഎഫിലെ എലൈറ്റ് കോബ്ര യൂണിറ്റ്, ഡിസ്ട്രിക്‌ട് റിസര്‍വ് ഗാര്‍ഡ് (ഡി.ആര്‍.ജി), സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) എന്നിവര്‍ നടത്തിയ സംയുക്ത ഓപ്പറേഷനില്‍ മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുമ്ബ് സംസ്ഥാനത്ത് ഡിആര്‍ജി സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായിരുന്നു. അഞ്ച് പൊലീസുകാരാണ് അന്ന് മരിച്ചത്. 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *