ബിഹാറില്‍ മഹാസഖ്യത്തില്‍ സീറ്റു ധാരണ; കോണ്‍ഗ്രസിന് 69 സീറ്റ്, ഇടതുപക്ഷത്തിന് 29

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മഹാസഖ്യം സീറ്റു ധാരണയിലെത്തി. ആകെയുള്ള 243 സീറ്റുകളില്‍, പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍.ജെ.ഡി 143 സീറ്റുകളില്‍ മല്‍സരിക്കും. സഖ്യത്തിലെ മറ്റൊരു പ്രധാന കക്ഷിയായ കോണ്‍ഗ്രസ് 69 സീറ്റുകളില്‍ ജനവിധി തേടും. പ്രാദേശിക പാര്‍ട്ടിയായ മുകേഷ് സാഹ്നിയുടെ വികാശ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് ആര്‍.ജെ.ഡി സ്വന്തം അക്കൗണ്ടില്‍ നിന്ന് 10 – 12 സീറ്റുകള്‍ നല്‍കും.

മഹാസഖ്യത്തിലുള്ള മൂന്ന് ഇടതുപാര്‍ട്ടികള്‍ക്കുമായി 29 സീറ്റാണ് നല്‍കിയിരിക്കുന്നത്. സി.പി.ഐ ആറ് സീറ്റിലും സി.പി.എം നാലിടത്തും സി.പി.ഐ എം.എല്‍ 19 ഇടത്തും ജനവിധി തേടും. നിലവിലെ സഭയില്‍ സി.പി.ഐ.എം.എല്ലിന് മൂന്ന് എംഎല്‍എമാരുണ്ട്.

ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ ഏഴ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായിട്ടാണ് ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 10 നാണ് വോട്ടെണ്ണല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *