ബാര്‍ കോഴക്കേസ് അട്ടിമറിച്ചെന്ന കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢി, എസ്പി ആര്‍.സുകേശന്‍ എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. വിജിലൻസ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
45 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസാണ് ഹര്‍ജി നല്‍കിയത്. കെ എം മാണിക്കെതിരായ തെളിവ് പരിഗണിക്കരുതെന്ന് ശങ്കര്‍ റെഡ്ഡി ആവശ്യപ്പെട്ടുവെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ആര്‍ സുകേശന് കത്തയച്ചു. 2015 ഡിസംബർ 23നും 26നും, 2016 ജനുവരി 11നുമാണ് കത്തുകളയച്ചത്.
തെളിവില്ലെന്ന റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടായിരുന്നു മൂന്നാമത്തെ കത്ത്. ബിജുരമേശിന്റെ ഡ്രൈവർ അമ്പിളിയുടെ മൊഴി വിശ്വസിക്കരുതെന്ന് ശങ്കർ റെഡ്ഡി ആവശ്യപ്പെട്ടുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.