പ്രതിഷേധ ചൂടറിഞ്ഞ അംബാനി

കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം രാജ്യ തലസ്ഥാനത്ത് കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. ഇതോെടാപ്പം തന്നെ കോര്‍പറേറ്റുകള്‍ക്കെതിരായ നിലപാട് ശക്തമാക്കുകയാണ് കര്‍ഷകര്‍. ഇതിന്‍റെ ഭാഗമായി പഞ്ചാബിലെ കര്‍ഷകര്‍ 1300ലധികം വരുന്ന ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുത്തി. പഞ്ചാബില്‍ ജിയോക്ക് 9000 ടവറുകളാണുള്ളത്. ചില ടവറുകളിലെ ഫൈബറുകള്‍ മുറിച്ചു മാറ്റുകയും ചെയ്തിട്ടുണ്ട്.

24 മണിക്കൂറിനിടെ 176 സിഗ്നല്‍ ട്രാന്‍സ്മിറ്റിങ് സൈറ്റുകളാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഗ്രാമങ്ങളിലെ കര്‍ഷകര്‍ വെള്ളിയാഴ്ച മുതലാണ് ജിയോക്കെതിരെ പ്രതിഷേധം ശക്തമാക്കിയത്.
ടെലികോം കമ്ബനികള്‍ക്കെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആഹ്വാനം ചെയ്തെങ്കിലും ഫലമുണ്ടായിരുന്നില്ല.

വൈദ്യുതി വിച്ഛേദിച്ചതിനു പുറമെ ജിയോ നമ്ബറുകള്‍ ഉപേക്ഷിക്കാനും പോര്‍ട്ട് ചെയ്യാനും കര്‍ഷകര്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. കര്‍ഷകര്‍ക്കെതിരായ കരിനിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ ജിയോയും റിലയന്‍സും ബഹിഷ്കരിക്കുന്നത് തുടരുമെന്നും ബി.ജെ.പി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് നിയമങ്ങള്‍ കൊണ്ടുവന്നതെന്നും പ്രതിഷേധക്കാരില്‍ ഒരാളായ അവതാര്‍ സിങ് പറഞ്ഞു.

ജിയോ സേവനങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ ഗുരുദ്വാരകള്‍ കേന്ദ്രീകരിച്ചും പ്രചരണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ നമ്ബര്‍ നിലനിര്‍ത്തി മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് മാറാന്‍ ഗുരുദ്വാരകളിലെ പബ്ലിക് അഡ്രസ് സിസ്റ്റം ഉപയോഗിച്ച്‌ അറിയിപ്പുകള്‍ നല്‍കുന്നതായാണ് വിവരം.

കേന്ദ്ര സര്‍ക്കാറും പ്രതിഷേധക്കാരും തമ്മിലുള്ള അടുത്ത ഘട്ട ചര്‍ച്ച നാളെ നടക്കാനിരിക്കുകയാണ്. അടുത്ത ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സമരം കടുപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. പ്രക്ഷോഭത്തില്‍ പങ്കുചേരുന്നതിന് കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളിലെത്തും. ഭക്ഷ്യധാന്യങ്ങള്‍ ട്രക്കുകളില്‍നിറച്ച്‌ പഞ്ചാബില്‍നിന്നും മറ്റും കൂടുതല്‍ കര്‍ഷകര്‍ രാജ്യ തലസ്ഥാനത്തേക്ക് പുറപ്പെട്ടു. സാംഗ്രൂര്‍, അമൃത്സര്‍, തണ്‍ തരണ്‍, ഗുരുദാസ്പുര്‍, ഭട്ടിന്‍ഡ ജില്ലകളില്‍ നിന്നുള്ളവരാണ് ശനിയാഴ്ച ട്രാക്ടറുകളില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്.

കേന്ദ്രവുമായി ചര്‍ച്ച പരാജയപ്പെട്ടാല്‍ 30ന് കുണ്ട്്ലി -മനേസര്‍ -പല്‍വര്‍ ദേശീയപാതയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതുവര്‍ഷത്തില്‍ കര്‍ഷകര്‍ക്കൊപ്പം ചേരാനും കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനും കര്‍ഷക നേതാക്കള്‍ ആഹ്വാനം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *