പൊട്ടിക്കരഞ്ഞ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍; മാറോടണച്ച്‌ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി


ബംഗളൂരു: ഇസ്രോയുടെ ഇസ്ട്രാക്കില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ വികാരാധീനനായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍. പ്രധാനമന്ത്രിയെ യാത്ര അയക്കുമ്ബോള്‍ ദുഖം താങ്ങാനാവാതെ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍റെ കണ്ണുകള്‍ നിറഞ്ഞു. ചന്ദ്രയാന്‍ 2 ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടത് എത്ര അധികം വേദനിപ്പിക്കുന്നതാണെന്ന് തെളിയിക്കുന്നതായി ഐഎസ്‌ആര്‍ഒ മേധാവിയുടെ വൈകാരിക പ്രകടനം.


ഇസ്ട്രാക്കില്‍ നിന്നും പ്രധാനമന്ത്രി മടങ്ങുമ്ബോഴായിരുന്നു വൈകാരിക സംഭവങ്ങള്‍ അരങ്ങേറിയത്. മടങ്ങുന്നതിനു മുമ്ബ് മോദി ശാസ്ത്രജ്ഞരെയെല്ലാം കണ്ടു. എല്ലാവര്‍ക്കും ഹസ്‌തദാനം നല്‍‌കി. പിന്നീട് ഇസ്റോ മേധാവിയുടെ സമീപം ചെന്നു. പ്രധാനമന്ത്രിയെ കണ്ടതും കെ.ശിവന്‍ പൊട്ടിക്കരഞ്ഞു. തേങ്ങിക്കരഞ്ഞ ശിവനെ പ്രധാനമന്ത്രി ഏതാനും മിനിറ്റ് നേരം തന്നോട് ചേര്‍ത്ത് പിടിച്ചു. അദ്ദേഹത്തിന്‍റെ മുതുകില്‍ തട്ടി ആശ്വസിപ്പിച്ചു. ഇസ്റോയുടെ ശ്രമങ്ങളെ പ്രശംസിച്ചു. പിന്നീട് ഇസ്റോ ചെയര്‍മാന് ഹസ്‌തദാനം ചെയ്താണ് മോദി മടങ്ങിയത്.


ചന്ദ്രയാന്‍ 2 ദൗത്യം ചന്ദ്രനില്‍ സോഫ്റ്റ് ‌ലാന്‍ഡിങ് നടത്തുക എന്ന ലക്ഷ്യത്തിന്റെ അവസാന ഘട്ടം വരെയെത്തിയെങ്കിലും തുടര്‍ന്നു സിഗ്നല്‍ നഷ്ടമായി. വിക്രം ലാന്‍ഡറില്‍ നിന്നു ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെ സിഗ്നലുകള്‍ ലഭിച്ചെന്നും തുടര്‍ന്നു ബന്ധം നഷ്ടമാകുകയായിരുന്നുവെന്നും ഇസ്റോ (ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടന) ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പുലര്‍ച്ചെ 2.18ന് അറിയിച്ചു.



Sharing is Caring