ദേശീയ-സംസ്ഥാന പാതകളിൽ നിന്ന് 500 മീറ്റർ വരെ അകലെയുളള ബാറുകളും ബിയർ-വൈൻ പാർലറുകളും മദ്യവിൽപനശാലകളും പൂട്ടണമെന്ന സൂപ്രീംകോടതി ഉത്തരവിനെ തുടർന്ന് അടച്ചു പൂട്ടിയ ബാറുകളിൽ പലതും കോടതി വിധികളുടെ പിൻബലത്തിൽ തിരിച്ചു വരുന്നു.പല പാതകളും ദേശീയ-സംസ്ഥാന പാതകളല്ലെന്ന് കോടതി വിധിച്ചതോടെയാണ് ബാറുകൾ വീണ്ടും തുറക്കുന്നത്.
സുപ്രീംകോടതി വിധി വന്നതോടെ സംസ്ഥാനത്ത് പൂട്ടിയത് 1956 മദ്യശാലകളായിരുന്നു.തിരുവനന്തപുരത്ത് മാത്രം 46 മദ്യശാലകളിൽ 18 എണ്ണം പൂട്ടിയിരുന്നു.ഇതിൽ ആറെണ്ണം തുറന്നു.അഞ്ചെണ്ണം ഇന്ന് തുറക്കും.
എറണാംകുളം ജില്ലയിൽ 19 ബിയർ പാർലറുകൾ തുറന്നു കഴിഞ്ഞു.രണ്ടു ക്ലബുകളിലെ ബാറുകളും തുറന്നു.കോഴിക്കോട് നഗരത്തിലെ നാലു ഹോട്ടലുകളിൽ ബിയർ-വൈൻ പാർലറുകൾ തുറന്നു.വയനാട്ടിലും തുറന്നു രണ്ടെണ്ണം.
കോട്ടയത്ത് ഏഴ് ബിയർ പാർലറുകളും മൂന്നു കള്ളുഷാപ്പുകളും തുറന്നു.പത്തനംതിട്ടയിലും രണ്ട് ബിയർ-വൈൻ പാർലറുകൾ തുറന്നു.