തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് പ്രത്യേക പദ്ധതി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമുള്ള ബൃഹത്തായ പദ്ധതിയാണിതെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വലിയ തകര്‍ച്ചയാണ് കേരളത്തിനുണ്ടായത്. അതിനാല്‍ തന്നെ പുതിയൊരു കേരളം സൃഷ്ടിക്കേണ്ടതുണ്ട്. തകരുന്നതിന് മുന്പുള്ള അവസ്ഥ അതേപടി പുന:സ്ഥാപിക്കല്ല ലക്ഷ്യം. കമ്ബോളത്തില്‍ നിന്ന് വായ്‌പ എടുക്കാനുള്ള പരിധി ഉയര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഇപ്പോഴത്തെ വായ്പാ പരിധി ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനമാണ്. അത് നാലര ശതമാനമാക്കണമെന്ന് ആവശ്യപ്പെടും. ഇതിലൂടെ 10,500 കോടി രൂപ കമ്ബോളത്തില്‍ നിന്ന് അധികമായി സമാഹരിക്കാനാകും. നബാര്‍ഡിനോട് ചില പ്രത്യേക പദ്ധതികള്‍ നടപ്പാക്കാന്‍ ആവശ്യപ്പെടും. പശ്ചാത്തല സൗകര്യങ്ങള്‍, കൃഷി, ജലസേചനം. സാമൂഹ്യ മേഖലകളിലുള്ള ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കാനാണ് സഹായം ചോദിക്കുക. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതിനായി പ്രത്യേക പാക്കേജ് വേണം. തൊഴിലുറപ്പ് പദ്ധതിക്ക് ഈ വര്‍ഷം പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെടും. ഇക്കാര്യത്തില്‍ നേരത്തെ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അത് കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിക്കും. 2600 കോടിയുടെ പ്രത്യേക പാക്കേജാണ് ഇപ്പോള്‍ ചോദിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രളയബാധിത പ്രദേശങ്ങളിലെ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍, ജനങ്ങള്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുക്കുന്നുണ്ട്. അത്തരം ചില സ്ഥാപനങ്ങള്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ പോയി വായ്പാ തുക ചോദിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത്തരമൊരു ശ്രമത്തില്‍ നിന്ന് അവര്‍ പിന്തിരിയണം. ജനങ്ങളുടെ പ്രയാസങ്ങള്‍ അവര്‍ കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.