പാക് തെരഞ്ഞെടുപ്പ്: ഇമ്രാന്‍ ഖാന്‍റെ പിടിഐ മുന്നേറ്റം തുടരുന്നു

പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടെണ്ണിയപ്പോള്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പാക്കിസ്ഥാന്‍ തെഹ്റിക് ഇ ഇന്‍സാഫ് (പിടിഐ) 113 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) 66 സീറ്റുകളിലും ലീഡു ചെയ്യുന്നുണ്ട്.

മുന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയും മകന്‍ ബിലാവല്‍ ഭൂട്ടോയും നേതൃത്വം നല്കുന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി(പിപിപി) 39 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 54 സീറ്റുകളിലാണ് മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നത്.

തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ജനങ്ങളോട് തെരുവിലിറങ്ങാന്‍ മുസ്ലിം ലീഗ് ആഹ്വാനം ചെയ്തു. അതേസമയം സാങ്കേതിക തകരാറിനെ തുടര്‍ന്നു ഔദ്യോഗിക ഫലപ്രഖ്യാപനം അനിശ്ചിതമായി നീളുമെന്നാണ് റിപ്പോര്‍ട്ട്.

ദേശീയ അസംബ്ലിയിലെ 342ല്‍ 272 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ശേഷിക്കുന്ന 60 സീറ്റുകള്‍ വനിതകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി സംവരണം ചെയ്തിരിക്കുന്നതാണ്. വോട്ടു വിഹിതത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവ പാര്‍ട്ടികള്‍ക്കു വീതിച്ചു നല്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *