പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്: സി.പി.എം ആദ്യഘട്ട ഒരുക്കം ഫിനിഷിങ് ലൈനിലേക്ക്

019ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കുന്നതില്‍ സി.പി.എം ഫിനിഷിങ് ലൈനിലേക്ക്. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തേ നടക്കുമെന്ന അഭ്യൂഹത്തെതുടര്‍ന്ന് സംസ്ഥാനതലങ്ങളില്‍ ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരുന്നു. നിരവധി വെല്ലുവിളികളിലൂടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതേക്കുറിച്ച്‌ ബോധ്യമുള്ളപ്പോള്‍തന്നെ പ്രതിപക്ഷത്തെ ദൗര്‍ബല്യം അനുകൂലഘടകമാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. ആദ്യഘട്ടപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാനും വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തെ നേതൃയോഗം ചേരും.

140 അസംബ്ലി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ശില്‍പശാലകള്‍ ബുധനാഴ്ചയോടെ പൂര്‍ത്തിയാക്കും. ഒാരോ മണ്ഡലത്തിലെയും പൊതുരാഷ്ട്രീയസ്ഥിതി, വികസന പ്രവര്‍ത്തനത്തിലെ നേട്ടങ്ങള്‍-കോട്ടങ്ങള്‍ എന്നിവയും കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലെ എല്‍.ഡി.എഫ് പ്രകടനവും വിലയിരുത്തി. മണ്ഡലങ്ങളിലെ ഒാരോ ബൂത്തിലെയും പ്രകടനം വിലയിരുത്തുേമ്ബാള്‍ ബി.ജെ.പി ഒന്നാമതും രണ്ടാമതും എത്തിയവ പ്രത്യേകം പരിശോധിക്കുന്നുണ്ട്. എല്‍.ഡി.എഫ് പിന്നില്‍പോയതിെന്‍റ കാരണങ്ങള്‍ പരിേശാധിച്ച്‌ വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ സംഘടനാപരമായ മുന്‍കരുതലുകള്‍ നിര്‍ദേശിക്കുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നല്‍കിയ ആത്മവിശ്വാസത്തിലാണ് പ്രവര്‍ത്തനങ്ങള്‍.

തുടര്‍ച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ഇടത് മുന്നണി നേടിയ മുന്‍തൂക്കം നിലനിര്‍ത്താന്‍ വോട്ടര്‍മാരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് മുന്നൊരുക്കം നടത്താനാണ് നിര്‍ദേശം. വോട്ടര്‍മാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ നേതൃത്വത്തിെന്‍റ മുന്നില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ പരിഹരിക്കാനും കഴിയുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു.

ബൂത്ത് കമ്മിറ്റി സെക്രട്ടറി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ഏരിയ കമ്മിറ്റി-ജില്ലകമ്മിറ്റി അംഗങ്ങള്‍, തദ്ദേശജനപ്രതിനിധികള്‍, എം.എല്‍.എമാര്‍ എന്നിവര്‍ പെങ്കടുത്താണ് മണ്ഡലംതല യോഗങ്ങള്‍. കെ.എം. മാണി മടങ്ങിയെത്തിയെങ്കിലും യു.ഡി.എഫിനെ ശക്തിപ്പെടുത്തുന്നതിലും പ്രതിപക്ഷത്തിന് നേതൃത്വം നല്‍കുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെടുന്നെന്ന വിലയിരുത്തലാണ് സി.പി.എമ്മിന്. നാഥനില്ലാത്തതുമൂലം ബി.ജെ.പി അപ്രസക്തമായതും അനുകൂല സാഹചര്യം സൃഷ്ടിച്ചതായി നിരീക്ഷിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *