സാധാരണക്കാരന്‍റെ വയറ്റത്തടിച്ച് എണ്ണക്കമ്പനികൾ പാചകവാതകത്തിന് വില വർധിപ്പിച്ചു.വൻ വില വർധനയാണ് ഗാർഹിക ആവശ്യത്തിനുപയോഗിക്കുന്ന പാചകവാതകത്തിന് ഉണ്ടായിരിക്കുന്നത്.ഇന്നലെ അർധരാത്രിയിലാണ് വില വർധന നിലവിൽ വന്നത്.
സബ്സിഡിയുളള ഗാർഹിക പാചക വാതക സിലിണ്ടറിന് എൺപത്തിയാറ് രൂപ അമ്പത് പൈസയാണ് വർധിച്ചത്.സിലിണ്ടർ ഒന്നിന് നേരത്തെ അറന്നൂറ്റി അറുപത്തി നാല് രുപ അമ്പത് പൈസ ആയിരുന്നത് 750 രൂപയായി വർധിച്ചു.
സബ്സിഡിയില്ലാത്ത സിലിണ്ടറിന് തൊണ്ണൂറ് രൂപയാണ് വർധിച്ചത്.നേരത്തെ അറന്നൂറ്റി എഴുപത്തിനാല് രൂപ അമ്പത് പൈസ ആയിരുന്നത് എഴുന്നൂറ്റി അറുപത്തിനാല് രൂപ അമ്പത് പൈസയായി വർധിച്ചു.വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന് നൂറ്റി നാൽപ്പത്തിയൊമ്പത് രൂപയാണ് വർധിച്ചത്.സിലിണ്ടറൊന്നിന് ആയിരത്തി മുന്നൂറ്റി എൺപത്തിയെട്ട് രൂപയാണ് നിലവിലെ വില.