പരീക്ഷക്ക് ഡമ്മിയെ ഇരുത്തി സ്കൂള്‍ പ്രിന്‍സിപ്പല്‍ പത്താംക്ലാസുകാരിയെ ബാലത്സംഗം ചെയ്തു

ചണ്ഡിഗഡ്: ബോര്‍ഡ് പരീക്ഷയില്‍ ജയിപ്പിക്കാമെന്ന ഉറപ്പ് നല്‍കി സ്കൂള്‍ പ്രിന്‍സിപ്പല്‍ പത്താംക്ലാസുകാരിയെ ബാലത്സംഗം ചെയ്തു. ഹരിയാനയിലെ സോനിപത്തില്‍ ഗൊഹാനയിലെ സ്കൂളിലാണ് സംഭവം. പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ നടക്കുന്ന ഹാളില്‍ വിദ്യാര്‍ഥിയുടെ സീറ്റില്‍ ഡമ്മിയെ ഇരുത്തിയ ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

റോള്‍ നമ്പര്‍ എഴുതിയ ഉത്തരകടലാസുണ്ടെങ്കില്‍ ജയപ്പിക്കാമെന്ന ഉറപ്പില്‍ സ്കൂള്‍ ഉടമസ്ഥന്‍ കൂടിയായ പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിയെ അടുത്തുള്ള വീട്ടിലെത്തിക്കുകയായിരുന്നു. രണ്ടു സ്ത്രീകളുടെ സഹായത്തോടെയാണ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെ സ്കൂളിനടുത്തുള്ള വീട്ടിലെത്തിച്ചത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിെന്‍റ പരാതിയില്‍ പ്രിന്‍സിപ്പലിനെതിരെ പോക്സോ നിയമപ്രാകാരം കേസെടുത്തു. പരീക്ഷ തട്ടിപ്പിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ സഹായിച്ച രണ്ടു സ്ത്രീകള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്നുപേരും ഒളിവിലാണ്.

10,000 രൂപ നല്‍കിയാല്‍ പരീക്ഷ എഴുതാതെ തന്നെ നല്ല മാര്‍ക്കോടെ ജയിപ്പിക്കാമെന്ന് പെണ്‍കുട്ടിയുടെ പിതാവിനെ പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. മാര്‍ച്ച്‌ എട്ടിന് പിതാവ് പെണ്‍കുട്ടിയുമായി പ്രിന്‍സിപ്പലിനെ കാണുകയും ചെയ്തു. പരീക്ഷ മറ്റൊരാള്‍ എഴുതുമെന്നും വിദ്യാര്‍ഥി ബന്ധുവിെന്‍റ വീട്ടില്‍ തങ്ങിയാല്‍ മതിയെന്നും അറിയിച്ചു. തുടര്‍ന്ന് രണ്ട് സ്ത്രീകള്‍ക്കൊപ്പം പെണ്‍കുട്ടിയെ സ്കൂളിനു സമീപത്തെ വീട്ടിലെത്തിക്കുകയായിരുന്നു. എന്നാല്‍ സംഭവ ശേഷം രണ്ടു സ്ത്രീകളും രക്ഷപ്പെട്ടു. പൊലീസ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഉൗര്‍ജിതമാക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *