ജയലളിത മരിച്ചതിനെ തുടർന്ന് തമിഴ്നാട് ആർകെ നഗറിൽ ബുധനാഴ്ച നടക്കാനിരുന്ന തെരഞ്ഞെടുപ്പ് റദ്ദാക്കി.വോട്ടർമാർക്ക് വ്യാപകമായി പണം നൽകിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് റദ്ദാക്കൽ.ആദായ നികുതി വകുപ്പിന്‍റേയും വരണാധികാരിയുടേയും റിപ്പോർട്ടുകൾ പരിഗണിച്ചാണ് നടപടി.
ഓരോ വോട്ടർക്കും നാലായിരം രൂപ വീതം നൽകുന്നതിന് കൊണ്ടു വന്ന 89 കോടി രൂപയുടെ വിശദാംശങ്ങൾ ആരോഗ്യ മന്ത്രി വിജയഭാസ്കറിന്‍റെ വസതിയിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു.
അണ്ണാ ഡിഎംകെ അമ്മയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും ശശികലയുടെ ബന്ധുവുമായ ടിടിവി ദിനകരനാണ് ഭരണ പക്ഷ സ്ഥാനാർത്ഥി.വിമതവിഭാഗത്തിൽ പ്രമുഖനായ ഇ മധുസൂദനനാണ് പനീർസെൽവം പക്ഷം സ്ഥാനാർത്ഥി.ജയലളിതയുടെ സഹോദര പുത്രി ദീപയും രംഗത്തുണ്ട്.എം മരുതു ഗണേശാണ് ഡിഎംകെ സ്ഥാനാർത്ഥി.