നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിഡിപി പ്രവര്‍ത്തര്‍ നടത്തിവന്ന പ്രതിഷേധം അക്രമാസക്തമായി. വിമാനത്താവളത്തില്‍ നിന്നും ഇവരെ ഒഴിപ്പിക്കാനുള്ള പോലീസിന്റെ നീക്കം പ്രവര്‍ത്തകര്‍ പ്രതിരോധിച്ചതോടെയാണ് സമരം സംഘര്‍ഷമായി മാറിയത്.ഉച്ചയ്ക്ക്12.45നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശേരിയില്‍ മദനി എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വിചാരണത്തടവുകാരനായതിനാല്‍ കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ അനുമതി വിമാനയാത്രയ്ക്ക് വേണമായിരുന്നു. ഇത് ലഭിക്കാത്തതിനാല്‍ മദനിയുടെ യാത്ര തടസപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചാണ് പിഡിപി പ്രവര്‍ത്തകര്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിലെത്തി ആക്രമണം അഴിച്ചു വിട്ടത്.
പോലീസ് ശക്തമായി തിരിച്ചടിച്ചതോടെയാണ് പിഡിപി പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. മദനിയോടൊപ്പം ഭാര്യ സൂഫിയ, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് രജീബ്, സഹായികൾ എന്നിവരുമുണ്ട്. എട്ട് ദിവസത്തെ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് മദനി കേരളത്തിലേക്ക് തിരിച്ചത്.