നീരവ് മോദിയുടെ 523 കോടിയുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തു

ന്യൂഡല്‍ഹി: പി.എന്‍.ബി ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 523 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മന്റെ്‌ ഡയറക്ടറേറ്റ് ജപ്തി ചെയ്തു. കള്ളപണം തടയുന്നതിനുള്ള നിയമപ്രകാരമാണ് ഇ.ഡി നീരവിന്റെ സ്വത്തുക്കള്‍ ജപ്തി ചെയ്തത്. 81.16 കോടി രൂപ വില വരുന്ന ആഡംബര ഫ്ലാറ്റും 15.45 കോടിയുടെ മുംബൈ വോറോലി മേഖലയിലെ ഫ്ലാറ്റും ഇ.ഡി ജപ്ത് ചെയ്ത വസ്തുവകകളില്‍ ഉള്‍പ്പെടുന്നു.

ആകെ നീരവ് മോദിയുടെ ഉടമസ്ഥതയുള്ള 21 കെട്ടിടങ്ങളും ഇ.ഡി ജപ്തി ചെയ്തിട്ടുണ്ട്. ആറ് വീടുകള്‍, 10 ഒാഫീസ് കെട്ടിടങ്ങള്‍, പൂനെയിലെ ഫ്ലാറ്റ്, സോളാര്‍ പവര്‍ പ്ലാന്‍റ്, അലിബാഗിലെ ഫാം ഹൗസ്, 135 ഏക്കര്‍ ഭൂമി എന്നിവയെല്ലാം ഇ.ഡി പിടിച്ചെടുത്തിട്ടുണ്ട്.

ഇ.ഡി ഏറ്റെടുത്ത ഫാം ഹൗസിന് ഏകദേശം 42.70 കോടി രൂപ മതിപ്പ് വില വരും. 53 ഏക്കര്‍ സോളാര്‍ പവര്‍ പ്ലാന്‍റിന് 70 കോടിയും ഒാഫീസ് കെട്ടിടങ്ങള്‍ക്ക് 80 കോടിയും മൂല്യം വരും. ഇതോടെ ഇ.ഡി ഏറ്റെടുത്ത നീരവ് മോദിയുടെ സ്വത്തുക്കളുടെ ആകെ മൂല്യം 6,393 േകാടിയായി. നേരത്തെ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ആഡംബര കാറുകള്‍ എന്‍ഫോഴ്സ്മന്റെ്‌ ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു.

അതേ സമയം, നീരവ് മോദി ഭാര്യ അമി, മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോക്സി എന്നിവരോടെ ഹാജരാവാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മന്റെ്‌  ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിട്ടുണ്ട്. ഫെബ്രുവരി 26നാണ് ഹാജരാവാനാണ് ഇ.ഡി നിര്‍ദേശം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *