നിയമസഭാ കൈയാങ്കളിക്കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു

തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മാണിയുെട ബജറ്റ് ദിനത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത നിയമസഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. അന്നത്തെ എം.എല്‍.എയായിരുന്ന വി. ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ചാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്ത്. നിേവദനത്തില്‍ നിയമോപദേശം തേടിയ ശേഷമാണ് നടപടി.

2015ല്‍ കെ.എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരണത്തിനിെട നിയമസഭയില്‍ നടന്ന കൈയാങ്കളിക്കെതിരെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് കേന്‍റാണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിക്കുക, നിയമസഭയെ അവഹേളിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി നിയമസഭാ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ച്‌ കേസെടുക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. അതുപ്രകാരം അന്ന് ആറ് ഇടത് എം.എല്‍.എമാര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും െചയ്തു.

മുന്‍ എം.എല്‍.എയായ വി. ശിവന്‍കുട്ടിെയ ഒന്നാം പ്രതിയാക്കിയായിരുന്നു കേസ്. അന്നെത്ത എം.എല്‍.എമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, െക. അജിത്, കുഞ്ഞഹമ്മത്, സി.കെ സദാശിവന്‍ എന്നിവരും കേസില്‍ പ്രതികളായിരുന്നു. സര്‍ക്കാര്‍ മാറിയപ്പോള്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ശിവന്‍കുട്ടി അപേക്ഷ നല്‍കുകയായിരുന്നു. കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച വിവരം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സര്‍ക്കാര്‍ അറിയിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *