ധര്‍വാഡ് ദുരന്തം; മരിച്ചവരുടെ എണ്ണം 13 ആയി


ബംഗളൂരു: ഉത്തര കര്‍ണാടകയിലെ ധര്‍വാഡില്‍ നിര്‍മാണത്തിലിരുന്ന നാലുനിലക്കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 13 ആയി. കെട്ടിടാവശിഷ്ടങ്ങള്‍ക്കി ടയില്‍നിന്ന് ആറു പേരുടെ മൃതദേഹങ്ങള്‍കൂടി ലഭിച്ചതോടെയാണിത്. ദുരന്തം നടന്നു മൂന്നു ദിവസത്തിനുശേഷമാണ് ആറ് മൃതദേഹങ്ങള്‍ ദേശീയ ദുരന്ത നിവാ രണ സേനാംഗങ്ങള്‍ (എന്‍ഡിആര്‍എഫ്) പുറത്തെടുത്തത്.


അപകടത്തില്‍ 55 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇനിയും 12 പേരെ കാണാനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണെന്നു എന്‍ഡിആര്‍എഫ് സേനാംഗ ങ്ങള്‍ പറഞ്ഞു. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പോലീസ് റവന്യൂ അധികൃതര്‍ എന്നിവരുള്‍പ്പെടെ നാനൂറോളം പേരാണ് രക്ഷാപ്രവര്‍ത്തനത്തിനായുള്ളത്. കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി ദുരന്തസ്ഥലം സന്ദര്‍ശിച്ചു. ആവശ്യമെങ്കില്‍ സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.


കെട്ടിട നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ച്‌ മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും നിര്‍മാണ സ്ഥലത്തു പ്രതിഷേധിച്ചു. ദുരന്തത്തിനു ശേഷം ആ രെയും പോലീസ് അറസ്റ്റ് ചെയ്യാതിരുന്നതും രോഷത്തിനു കാരണമായി.



Sharing is Caring