ദില്ലി കൊണോട്ട് പ്ലേസിനടുത്തുളള ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ചാണ് കൂട്ട ബലാത്സംഗം നടന്നത് എന്നാണ് പരാതി.ഹോട്ടൽ അധികൃതർ തന്നെയാണ് യുവതിക്ക് ഗൈഡിനെ ഏർപ്പാടാക്കി നൽകിയത്.ഈ വർഷം മാർച്ചിലാണ് യുവതി ഇന്ത്യയിലെത്തിയത്.
ഒരു ദിവസം യുവതി സ്വന്തം റൂമിൽ ഇരിക്കുമ്പോൾ യാത്ര പ്ലാൻ ചെയ്യാനെന്ന മട്ടിൽ ഗൈഡും നാലു പേരും എത്തുകയായിരുന്നു.എല്ലാവരും മദ്യപിച്ചു.ഇതിന് പിന്നാലെയാണ് ബലാത്സംഗം നടന്നതെന്നാണ് പരാതി.സംഭവത്തെ തുടർന്ന് യുവതി അമേരിക്കക്ക് തിരിച്ചു പോയി.കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് യുവതി ഏകാകിയും വിഷാദിയുമായി.ഇതേ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ബലാത്സംഗം നടന്ന സംഭവം അറിയുന്നത്.
അജ്ഞാതരായ അഞ്ചു പേർക്കെതിരെ പൊലീസ് കേസെടുത്തു.ഫൈവ് സ്റ്റാർ ഹോട്ടലിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു.പരാതിക്കാരിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി ദില്ലി പോലീസ് യു എസ് എംബസിയെയും ബന്ധപ്പെട്ടിട്ടുണ്ട്.