നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ പുറത്താക്കാനുളള തീരുമാനമെടുത്തത് അമ്മയുടെ അവയിലബിൾ എക്സിക്യുട്ടീവ് യോഗമാണ് .തീരുമാനം അംഗീകരിക്കാൻ പൂർണ എക്സിക്യുട്ടീവ് ഉടൻ ചേരുമെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ജനറൽ സെക്രട്ടറി മമ്മൂട്ടി പ്രഖ്യാപിച്ചിരുന്നു.എന്നാൽ മാസം രണ്ടരയായിട്ടും ഒന്നും നടന്നില്ല.ദിലീപ് ജയിൽമോചിതനായിട്ട് മതി എല്ലാം എന്ന ചിലരുടെ നിലപാടാണ് ഇതിനു പിന്നിലെന്ന് ഒരു വിഭാഗം സംശയിക്കുന്നു.
ദിലീപിനെ പുറത്താക്കി ഇരയെ പിന്തുണക്കാനായിരുന്നു അമ്മയുടെ ഔദ്യോഗിക തീരുമാനം.എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.അമ്മയിലെ പ്രധാന അംഗങ്ങൾ ദിലീപിനനുകൂലമായി രംഗത്തു വന്നു.ഓണക്കാലത്ത് ഇരയായ നടിയെ ഓർക്കാതെ ഓണക്കോടിയുമായി നിരവധി പ്രമുഖർ ദിലീപിനെ കാണാൻ ആലുവ സബ്ജയിലിൽ എത്തി.
ചാനലുകളുമായി ഓണക്കാലത്ത് സഹകരിക്കേണ്ട എന്ന തീരുമാനം ദിലീപിന് അനുകൂലമായാണ് വിമത വിഭാഗം കരുതുന്നത്.ആരാണ് ഈ തീരുമാനം എടുത്തത് എന്ന് അംഗങ്ങൾക്കറിയില്ല എന്ന് വിമത വിഭാഗം ആരോപിക്കുന്നു.ഇങ്ങിനെ മുന്നോട്ടു പോകുകയാണെങ്കിൽ അമ്മയോട് സഹകരിക്കുന്ന കാര്യം പുന:പരിശോധിക്കുമെന്നാണ് ഒരു വിഭാഗം വ്യക്തമാക്കുന്നത്.യുവതാരങ്ങളുടെ പിന്തുണ ഈ വിഭാഗത്തിനാണ്.
FLASHNEWS