ഡിഎംകെയുടെ തലപ്പത്ത് സൂവര്‍ണ ജൂബിലി തിളക്കവുമായി കരുണാനിധി

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായ ഡിഎംകെയുടെ തലപ്പത്ത് എം. കരുണാനിധിയെന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ ചുവടുറപ്പിച്ചിട്ട് അരനൂറ്റാണ്ട്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രികൂടിയായ കരുണാനിധി 1969 ജൂലൈ 27നാണ് ഡിഎംകെയുടെ അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്ത് ഇത്രയധികം കാലം ഒരാള്‍ അധ്യക്ഷനായിരിക്കുകയെന്ന അപൂര്‍വനേട്ടമാണ് ഇതോടെ കരുണാനിധിയെന്ന കലൈഞ്ജര്‍ സ്വന്തമാക്കിയത്.

1969ല്‍ ഡിഎംകെയുടെ സ്ഥാപക നേതാവായ സി.എന്‍. അണ്ണാദുരൈ അന്തരിച്ചതിനെ തുടര്‍ന്നാണ് കരുണാനിധി പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. കുട്ടിക്കാലത്തേ രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിച്ച കരുണാനിധി ഹിന്ദി വിരുദ്ധ സമരത്തിന്‍റെ മുന്നണിയിലുണ്ടായിരുന്നു. പിന്നീട് പെരിയോരുമായി ബന്ധപ്പെട്ട് ജസ്റ്റീസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. ജസ്റ്റീസ് പാര്‍ട്ടി പിന്നീടു ദ്രാവിഡ കഴകമായി മാറുകയുണ്ടായി.

ഡിഎംകെ എന്ന ദ്രാവിഡ പാര്‍ട്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയും കേന്ദ്രഭരണത്തില്‍ നിര്‍ണായക സ്വാധീനം വഹിക്കുകയും ചെയ്യുന്ന തരത്തിലേക്ക് വളര്‍ത്തിയതും കരുണാനിധിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *