സ്കൂള്‍ വിദ്യാര്‍ഥി ജിത്തു േജാബ് ദാരുണമായി കൊല െചയ്യപ്പെട്ട സംഭവത്തില്‍ മാതാവ് ജയ കുറ്റസമ്മതം നടത്തി. എന്നാല്‍ എന്താണ് കൊലപാതകത്തിേലക്ക് നയിച്ചതെന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലിലാണ് ജയയുടെ കുറ്റസമ്മതം. ഒരാള്‍ക്ക് മാത്രമായി ഇത്തരത്തില്‍ കൊലപാതകം നടത്താന്‍ കഴിയില്ലെന്ന നിഗമനത്തില്‍ പൊലീസ് ജയയെ രാത്രി വൈകിയും ചോദ്യംചെയ്തു. ജയയുടെ മൊഴിയുെട അടിസ്ഥാനത്തില്‍ ഒരാളെക്കൂടി ചോദ്യംചെയ്യാന്‍ രാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ 15നാണ് നെടുമ്ബന കാട്ടൂര്‍ മേലേഭാഗം സെബദിയില്‍ ജോബിെന്റയും ജയയുടെയും മകന് ജിത്തു ജോബിനെ കാണാതായത്. കാണാതായ ദിവസം തന്നെ വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്കി. കാണാതായ മകനെ തിരയുന്നതിനും പത്രത്തില്‍ പരസ്യം കൊടുക്കുന്നതിനും മുന്നില്‍നിന്നത് മാതാവ് ജയ തന്നെയായിരുന്നു. പെരുമാറ്റത്തില്‍ സംശയംതോന്നിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് ജയയെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ കൈകളില്‍ പൊള്ളലേറ്റിരുന്നതും വീടിന് പുറകില്‍ കത്തിച്ചതിെന്റ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതും കസ്റ്റഡിയിലെടുക്കാന്‍ കാരണമായി.
ജയയെ ചോദ്യംചെയ്തശേഷം കൊട്ടിയം എസ്.എച്ച്.ഒ അജയ്നാഥ് നടത്തിയ അന്വേഷണത്തിലാണ് അവയവങ്ങള്‍ വെട്ടിമുറിച്ചശേഷം മൃതദേഹം കത്തിച്ച നിലയില്‍ മരച്ചീനി തോട്ടത്തിലെ തകര്‍ന്ന് നിലംപൊത്തിയ ശുചിമുറിയുടെ അടിത്തറയില്‍ കാണപ്പെട്ടത്. അടുത്തായി കൊടുവാളും കാണപ്പെട്ടു. അന്വേഷണത്തിന് പൊലീസ് എത്തിയപ്പോള്‍ ജിത്തുവിെന്റ രണ്ട് ചെരുപ്പുകള്‍ രണ്ടിടങ്ങളിലായി കാണപ്പെട്ടതും സംശയത്തിനിടയാക്കി. കുട്ടിയെ വീട്ടില്‍െവച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ചാക്കിലാക്കി കത്തിച്ചെങ്കിലും കത്താതെവന്നതോടെ മൃതദേഹം വെട്ടിനുറുക്കി ആളൊഴിഞ്ഞ പുരയിടത്തില്‍ കൊണ്ടുപോയി കത്തിക്കുകയായിരുെന്നന്നാണ് പൊലീസ് കരുതുന്നത്.
ജിത്തുവിെന്റ പിതാവ് ജോബ് അഞ്ചാലുംമൂട്ടിലെ മെഡിക്കല്‍ സ്റ്റോറില്‍നിന്ന് ജോലികഴിഞ്ഞ് രാത്രി എട്ടോടെ വീട്ടിലെത്തിയപ്പോഴാണ് സ്കെയില്‍ വാങ്ങാന്‍ അമ്ബതു രൂപയും വാങ്ങി പുറത്തേക്ക് പോയ മകനെ കാണാനില്ലെന്ന് ഭാര്യ ജയ പറയുന്നത്. ജോബ് മകനെ തിരക്കി പുറത്തുപോയ സമയത്താകാം മൃതദേഹം പുരയിടത്തിലേക്ക് മാറ്റിയതെന്നാണ് പൊലീസ് കരുതുന്നത്.