ജമ്മു കശ്മീരില്‍ കവീന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു

ശ്രീനഗര്‍: ജമ്മു- കശ്മീര്‍ നിയമസഭാ സ്പീക്കറായിരുന്ന കവീന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയുടെ നിര്‍മല്‍ സിങ് രാജിവെച്ച സാഹചര്യത്തിണ് കവീന്ദര്‍ ഗുപ്ത പിന്‍ഗാമിയായി ചുമതലയേറ്റത്. തിങ്കളാഴ്ച 12 മണിയോടെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി മെഹബൂബ മുഫ്തി മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് നടപടി.

ബി.ജെ.പിയില്‍ നിന്ന് സംസ്ഥാന അധ്യഷന്‍ സാത് ശര്‍മ്മ, കാഠ്വ എം.എല്‍.എ രാജീവ് ജത്റോത്യ, സാംബ എം.എല്‍.എ ദേവീന്ദര്‍ കുമാര്‍ മന്യാല്‍ എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പി.ഡി.പിയില്‍ നിന്ന് പുല്‍വാമ എം.എല്‍.എ മുഹമ്മദ് ഖാലി ബന്ദ്, സോന്‍വാര്‍ എം.എല്‍.എ മുഹമ്മദ് അഷറഫ് മിര്‍ എന്നിവരും കാബിനറ്റ് മരന്തിമാരായി ചേര്‍ന്നിട്ടുണ്ട്. ഗതാഗത സഹമന്ത്രിയായ സുനില്‍ ശര്‍മ്മക്കും ബി.ജെ.പി കാബിനറ്റ് മന്ത്രി സ്ഥാനം നല്‍കിയിട്ടുണ്ട്.

രാജ്യത്തെ പിടിച്ചുലച്ച കഠ്വ സംഭവത്തെ ന്യായീകരിക്കുകയും പ്രതികള്‍ക്കായി നിലപാടെടുക്കുകയും ചെയ്ത ലാല്‍ സിങ്, ചന്ദര്‍ പ്രകാശ് ഗംഗ എന്നീ രണ്ടു ബി.ജെ.പി മന്ത്രിമാര്‍ നേരത്തേ രാജിവെച്ചിരുന്നു. അവശേഷിച്ച മന്ത്രിമാരെ കൂടി പിന്‍വലിപ്പിച്ച്‌ പുതിയ അംഗങ്ങളെ നിയമിക്കാന്‍ ബി.ജെ.പി നീക്കം നടക്കുന്നതിനിടെയാണ് ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ്ങും രാജിവെച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *