ചന്ദ്രയാന്‍2 ന്‍റെ ഭ്രമണപഥം രണ്ടാം തവണയും ഉയര്‍ത്തി

ബംഗളൂരു: ചന്ദ്രയാന്‍2 ന്‍റെ രണ്ടാംഘട്ടം ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ട്വീറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്. ഇന്നലെ പുലര്‍ച്ചയോടെയാണ് ചന്ദ്രയാന്‍-2 പേടകത്തിന്റെ ഭ്രമണപഥം ഉയര്‍ത്തലിന്‍റെ രണ്ടാം ഘട്ടം നടന്നത്. ഓണ്‍ബോര്‍ഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം ഉപയോഗിച്ച്‌ 883 സെക്കന്‍ഡ് ജ്വലനം നടത്തിയാണ് എര്‍ത്ത് ബൗണ്ട് ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ഇതോടെ ചന്ദ്രയാന്‍-2ന്‍റെ നിലവിലെ ഭ്രമണപഥം 251 – 54,829 കിലോമീറ്ററായി.
22 നാണ് ജി.എസ്.എല്‍.വി മാര്‍ക്ക്3 റോക്കറ്റ് ഉപയോഗിച്ച്‌ ചന്ദ്രയാന്‍2 നെ ഭൂമിയില്‍ നിന്നും 170- 45,475 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചത്. തുടര്‍ന്ന് ആദ്യമായി ഭ്രമണപഥം ഉയര്‍ത്തിയത് ബുധനാഴ്ചയായിരുന്നു. അന്നു ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ മൂന്നര വരെ നീണ്ടുനിന്ന ദൗത്യത്തില്‍, ചന്ദ്രയാനിലെ ലിക്വിഡ് അപോജി മോട്ടോര്‍ നിശ്ചിത സമയം ജ്വലിപ്പിച്ചാണ് ഭ്രമണപഥം ഉയര്‍ത്തിയത്. ഇനി മൂന്നാമത്തെ ഭ്രമണപഥം ഉയര്‍ത്തല്‍ ദൗത്യം ന് ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 14നാണ് ഭ്രമണപഥം മാറ്റല്‍ പ്രക്രിയ അവസാനിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *