നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് 20 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ.കൂട്ടബലാത്സംഗം സംബന്ധിച്ച വകുപ്പും ഇക്കൂട്ടത്തിലുണ്ട്.ആസൂത്രണം ചെയ്തവരുടെ പേരിലും കുറ്റം ചെയ്തവർക്കെതിരെ ചുമത്തുന്ന വകുപ്പുകൾ ചുമത്താം.
നടിയെ ഉപദ്രവിക്കുന്ന വീഡിയോ വ്യാജമല്ലെന്ന് കാണിക്കാൻ നടിയുടെ ചെവി മുതൽ നെഞ്ച് വരെ സസൂക്ഷ്മം പകർത്താൻ ദിലീപ് നിർദേശം നൽകിയതായി പൾസർ സുനി മൊഴി നൽകിയിരുന്നു.2013ലെ ഗൂഢാലോചന കാലയളവിൽ സുനി 12 ദിവസം ദിലീപിനൊപ്പം തങ്ങി.2016ൽ ജോർജേട്ടൻസ് പൂരത്തിന്‍റെ സെറ്റിൽ രണ്ടാം ഘട്ട ഗൂഢാലോചനയും നടന്നു.
നടിയുടെ നഗ്നമായ മൂന്നു മിനുട്ട് വീഡിയോ ആണ് ദിലീപ് ആവശ്യപ്പെട്ടത്.ഇതിനായി ദിലീപ് വാഗ്ദാനം ചെയ്തത് ഒന്നര കോടി രൂപയാണ്.പൾസർ സുനിയെ ദിലീപിന്‍റെ ഒരു സിനിമയുടെ നിർമ്മാതാവാക്കാമെന്നും വാഗ്ദാനമുണ്ടായിരുന്നു.