തിരുവനന്തപുരം ∙ അഴിമതി ആരോപണത്തെത്തുടർന്ന് രണ്ടു ചീഫ് എൻജിനീയർമാരെ സസ്പെൻഡ് ചെയ്ത ആഭ്യന്തര വകുപ്പ് നടപടി മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശരിവച്ചു. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന് മുഖ്യമന്ത്രി അംഗീകാരം നൽകി. ജല അതോറിറ്റി, പൊതുമരാമത്ത് ചീഫ് എൻജിനീയർമാരെയാണ് സസ്പെൻഡ് ചെയ്തത്. കടലുണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് നല്‍കിയ എട്ട് കോടി രൂപയുടെ കരാറില്‍ അഴിമതി നടന്നുവെന്ന വിജിലൻസിന്റെ കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി.
FLASHNEWS