തൃശൂർ: കൊടകര കുഴല്‍പ്പണ കേസിൽ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേഷിനെയും സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷിനെയും പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. ഇരുവരോടും ഇന്ന് തൃശൂരില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണിലൂടെയാണ് അന്വേഷണ സംഘം ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയത്.
നേരത്തെ, പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ബിജെപിയുടെ മൂന്നു നേതാക്കളെ ചോദ്യം ചെയ്തിരുന്നു. തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്. ഹരി, ട്രഷറര്‍ സുജയ് സേനന്, മേഖലാ സെക്രട്ടറി കാശിനാഥന് എന്നിവരെയാണ് ചോദ്യം ചെയതത്. എന്നൽ സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന നിലപാടാണ് മൂവരും കൈക്കൊണ്ടത്.
ചോദ്യം ചെയ്യലിൽ കടത്തിക്കൊണ്ടുന്ന പണം ലക്ഷങ്ങളല്ല കോടികളാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഗൗരവത്തോടെയാണ് പോലീസ് തുടര്‍നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഇന്ന് നേതാക്കളെ ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തുന്നതും ഇതിനാണ്.