കല്‍പ്പറ്റയില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷിജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. സംഭവത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കി നീതിയ്ക്കായി കാത്തിരിക്കുകയാണ് ഇവരുടെ കുടുംബം. മേപ്പാടി പ്രീമെട്രിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു ഷിജുവിന്റെ മരണത്തില്‍ ദുരുഹതയുണ്ടെന്നാണ് മാതാപിതാക്കളുടെ ആരോപണം. ക്രിസ്തുമസ് അവധിക്ക് വീട്ടിലെത്തിയ ഷിജു, തിരുനെല്ലിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയിരുന്നു. സുഹൃത്തിന്റെ വീട്ടിലെത്തിയതായി ഫോണ്‍ കോള്‍ വന്നിരുന്നെങ്കിലും പിന്നീട് ഷിജുവിനെക്കുറിച്ചുള്ള വിവരമൊന്നും വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നില്ല. ദിവസങ്ങള്‍ക്കു ശേഷം ഡിസംബര്‍ 31 ന് കല്‍പറ്റ എസ്കെഎംജെ എല്‍പി സ്‌കൂളിലെ കഞ്ഞിപ്പുരയുടെ ഭാഗത്ത് ഷിജുവിന്റെ അഴുകിയ മൃതദേഹമാണ്കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായതും മൃതദേഹം കിടന്ന സ്ഥലവുമെല്ലാം ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *