എം.എല്‍.എമാരെ അയോഗ്യരാക്കിയ സംഭവം: കോടതി മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ ദിനകരന്‍ പക്ഷത്തേക്ക് കൂറ് മാറിയതിനെ തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ട 18 എ.െഎ.എ.ഡി.എം.കെ എം.എല്‍.മാരുടെ ആവശ്യത്തിന്സുപ്രീംകോടതിയില്‍ തിരിച്ചടി. കേസ് മദ്രാസ് ഹൈകോടതിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം കോടതി തള്ളി.

കേസ് മദ്രാസ് ഹൈകോടതിയില്‍ തന്നെ തുടരുമെന്ന് കോടതി വ്യക്തമാക്കി. ഇതിനായി പുതിയൊരു ജഡ്ജിയെ നിയമിക്കുകയും ചെയ്തു. ജസ്റ്റിസ് എം.സത്യനാരായണ കേസിെന്‍റ മേല്‍േനാട്ടം വഹിക്കും. നേരത്തെ ജസ്റ്റിസ് വിമലയായിരുന്നു കേസില്‍ വാദം കേട്ടിരുന്നത്. ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റിസ് എം.സുന്ദര്‍ എന്നിവരുള്‍പ്പെട്ട ഹൈകോടതിയുടെ രണ്ടംഗ ബെഞ്ച് രണ്ട് വ്യത്യസ്തമായ വിധികള്‍ പുറപ്പെടുവിച്ചിരുന്നു.

എം.എല്‍.എമാരെ അുയാഗ്യരാക്കിയ സ്പീക്കറുടെ തീരുമാനം ഇന്ദിര ബാനര്‍ജി ശരി വെച്ചപ്പോള്‍ എം.എല്‍.എമാര്‍ക്ക് അനുകൂലമായ വിധിയാണ് എം. സുന്ദറില്‍ നിന്ന് ഉണ്ടായത്. ഇതേ തുടര്‍ന്ന് കേസ് വിപുലമായ ബഞ്ചിെന്‍റ പരിഗണനക്കു വിടുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *