ഇന്ത്യയ്ക്ക് ആശ്വാസം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ അഞ്ചു വയസ്സുകാരിയ്ക്ക് കുരങ്ങുപനി ഇല്ല.

കുരങ്ങുപനിയില്‍ ഇന്ത്യയ്ക്ക് ആശ്വാസം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ അഞ്ചു വയസ്സുകാരിയ്ക്ക് കുരങ്ങുപനി ഇല്ല. ബാലികയുടെ പരിശോധനാഫലം നെഗറ്റീവാണ്.

രാജ്യത്ത് കുരങ്ങ് പനി സ്ഥിരീകരിച്ചുവെന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഗാസിയാബാദ് സ്വദേശിയായ അഞ്ച് വയസുകാരിക്ക് രോഗലക്ഷണങ്ങള്‍ കണ്ട് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തത്. ശരീരത്തില്‍ തടിപ്പും ചൊറിച്ചിലും കണ്ടെത്തിയതിനേത്തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായാണ് സാമ്പിളുകള്‍ പരിശോധിച്ചത്.

1958ല്‍ ആദ്യമായി കുരങ്ങുകളില്‍ സ്ഥിരീകരിച്ച കുരങ്ങ് പനി 1970ലാണ് ആദ്യമായി മനുഷ്യരില്‍ കണ്ടെത്തിയത്. 1970 മുതല്‍ പതിനൊന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ച രോഗം ഇതിന് മുന്‍പ് നൈജീരിയയിലാണ് ഏറ്റവും അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്.

പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങ് പനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍. ഇതിന് പിന്നാലെ ചിക്കന്‍ പോക്‌സിന് സമാനമായ രീതിയില്‍ മുഖത്തും ശരീരത്തും കുമിളകള്‍ പ്രത്യക്ഷപ്പെടും. മരണ നിരക്ക് കുറവാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *