അശ്ലീല ദൃശ്യങ്ങൾ പകർത്തി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

അശ്ലീല ദൃശ്യങ്ങൾ പകർത്തി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് ചിതലി സ്വദേശി അബ്ദുൽ ലത്തീഫാണ് കുഴൽമന്ദം പൊലീസിന് മുന്നിൽ കീഴടങ്ങിയത്. വീട്ടമ്മയുടെ മക്കളെ നടുറോട്ടിൽ വെച്ച് മർദ്ദിച്ച ലത്തീഫിനെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

2016ലാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ യുവതിയുടെ കിടപ്പുമുറിയിൽ രഹസ്യമായി കടന്ന് കൂടി മറ്റൊരാളുടെ സഹായത്തോടെ അബ്ദുൽ ലത്തീഫ് യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി. തുടർന്ന് യുവതിയെ മാനസികമായും ശാരീരികതമായും ഇയാൾ പീഡിപ്പിക്കുകായിരുന്നു. 2018 ജനുവരി 22 ന് യുവതി അബ്ദുൽ ലത്തീഫിനെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുവതിയെ കൊലപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി. കൂടാതെ ഇവരുടെ പത്താം ക്ലാസിലും, ആറാം ക്ലാസിലും പഠിക്കുന്ന പെൺമക്കളെ നടുറോഡിൽ വെച്ച് അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. ലത്തീഫിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചതോടെ പ്രതി ഗൾഫിലേക്ക് മുങ്ങുകയായിരുന്നു. പിന്നീട് ഇയാൾക്കായി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

രണ്ട് വർഷം ഗൾഫിൽ ഒളിവിലായിരുന്ന ചിതലി സ്വദേശി അബ്ദുൽ ലത്തീഫ് മാസങ്ങൾക്ക് മുൻപ് നേപ്പാൾ മാർഗം കേരളത്തിലേക്കെത്തുകയായിരുന്നു. തുടർന്ന് ഇയാൾ ഹൈക്കോടതിയിൽ മൂൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും ജാമ്യം ലഭിച്ചില്ല. പിടിക്കപ്പെടുമെന്ന് കണ്ടതോടെ ഇയാൾ കുഴൽമന്ദം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തുകയായിരുന്നു. യുവതിയുടെ കുട്ടികളെ അപമാനിച്ചതിന് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരവും കേസ് ചുമത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *