അശ്ലീലചിത്ര നിര്‍മാണ കേസില്‍ അറസ്റ്റില്‍ ബോളിവുഡ് നടി ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്തു. ഭർത്താവ് കുന്ദ്രയുടെ സ്ഥാപനമായ വിയാന്‍ ഇന്‍ഡസ്ട്രീസുമായുള്ള ബന്ധമാണ് ശില്‍പയെ ചോദ്യം ചെയ്യുന്നതിലേക്ക് പൊലീസിനെ എത്തിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ജൂഹുവിലെ വസതിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.ആറ് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു.
ഭര്‍ത്താവിന്‍റെ ബിസിനസിനെക്കുറിച്ച് ശില്‍പക്ക് അറിവുണ്ടോയെന്നാണ് പൊലീസ് പ്രധാനമായും ചോദിച്ചറിഞ്ഞത്. മുംബൈ ക്രൈംബ്രാഞ്ച് വിഭാഗം വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലാപ്ടോപ്പും കണ്ടെടുത്തിട്ടുണ്ട്. കേസില്‍ തനിക്ക് പങ്കില്ലെന്നാണ് ശില്‍പ ഷെട്ടി പൊലീസിനോട് പറഞ്ഞതെന്ന് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോട്ട്ഷോട്ട്സിലൂടെ ലഭ്യമായത് അശ്ലീല ചിത്രമല്ലെന്നും ഇറോട്ടിക് ഉള്ളടക്കമുള്ള വീഡിയോകളായിരുന്നു എന്നാണ് ശില്‍പയുടെ ന്യായീകരണം.