അഫ്ഗാനിസ്ഥാനില്‍ കുട്ടികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ‘സേവ് ദ ചില്‍ഡ്രന്‍’ അന്താരാഷ്ട്ര സംഘടനയുടെ ഓഫീസിനു നേരെ ആക്രമണം. ജലാലാബാദിലെ ഓഫീസിനു നേരെ ബുധനാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. പതിനൊന്നു പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.
കാബൂളിലെ അത്യാഡംബര ഹോട്ടലിനു നേരെയുണ്ടായ ആക്രമണത്തിന്റെ കെടുതികള്‍ വിട്ടൊഴിയും മുമ്പാണിത്. ഹോട്ടലിലുണ്ടായ വെടിവെപ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.