ഹണിട്രാപ്പിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കുരുക്ക് മുറുകുന്നു.ജാമ്യമില്ലാ വകുപ്പ് ചേർത്താണ് കേസ്.അജിത്ത്കുമാർ അടക്കമുളളവർക്കെതിരെ ഐടി ആക്ടും ഗൂഢാലോചനക്കുറ്റവും ചുമത്തി.
നടപടി തെറ്റായെന്നു പറഞ്ഞ മംഗളം നേരത്തെ മാപ്പു പറഞ്ഞിരുന്നു.കേസൊഴിവാക്കാനായിരുന്നു ചാനൽ സിഇഒ നേരിട്ടെത്തി മാപ്പു പറഞ്ഞത്.എന്നാൽ കർശന നടപടിയുമായി മുന്നോട്ടു പോകാൻ മുഖ്യമന്ത്രി നിർദേശം നൽകുകയായിരുന്നു.8 പേരടങ്ങുന്ന സംഘമാണ് ഹണി ട്രാപ്പിന് തീരുമാനമെടുത്തതെന്ന് അജിത്ത്കുമാർ പറഞ്ഞിരുന്നു.
അജിത്ത് കുമാറിനെ അറസ്റ്റു ചെയ്യാനാണ് സാധ്യത.അജിത്ത്കുമാറിന്‍റെ മൊഴിയെടുത്ത ശേഷമായിരിക്കും അന്വേഷണത്തിന്‍റെ ദിശ തീരുമാനിക്കുക.ശശീന്ദ്രനെ കെണിയിൽ പെടുത്തിയ സ്ത്രീയും കേസിൽ പ്രതിയാണ്.എന്നാൽ സ്ത്രീയുടെ പേര് എഫ്ഐആറിലില്ല.സ്ത്രീയെ മാപ്പുസാക്ഷിയാക്കാൻ പൊലീസ് നീക്കം നടത്തുന്നുണ്ട്.