ഡൽഹി : നെഹ്റു കുടുംബത്തില്‍ നിന്നാരും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തന്റെ നിര്‍ദേശം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും എത്തിക്കണമെന്നും അവര്‍ നിര്‍ദേശം നല്കി.
മല്‍സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയേയും നെഹ്റും കുടുംബം പിന്തുണക്കില്ല. മല്‍സരിക്കുന്ന എല്ലാവര്ക്കും തുല്യപരിഗണനയായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഇത് മുന്‍ നിര്‍ത്തിയാണ് കെ സി വേണുഗോപാലിനോട് ഉടന്‍ തന്നെ ഡല്‍ഹിയിലെത്താന്‍ സോണിയാഗാന്ധി നിര്‍ദേശം നല്‍കിയത്.
വെള്ളിയാഴചക്കുള്ളില് രാഹുല്‍ ഗാന്ധിയും ദല്‍ഹിയിലെത്തും. ജയറാം രമേശ്, ദിഗ് വിജയ് സിംഗ് , മുകള്‍ വാസ്നിക്ക് എന്നീ നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷ പദത്തില്‍ വേണമെന്നാണ് നിര്‍ബന്ധം. അല്ലങ്കില്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അവസ്ഥ പരിതാപകരമായി തീരുമെന്ന് അവര്‍ കരുതുന്നു.
അശോക് ഗെഹ്ലോട്ട് പറയുന്നയാളെ രാജസ്ഥാന് മുഖ്യമന്ത്രിയാക്കിയാലേ താന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുവെന്ന നിലപാടിലാണ് ഗെഹ് ലോട്ട്. അല്ലങ്കില്‍ താന്‍ വര്‍ക്കിംഗ് പ്രസിഡന്റും മുഖ്യമന്ത്രിയുമായി തുടര്ന്നോളമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
എന്നാല്‍ ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ പാടില്ലന്ന നിലപാടിലാണ് കെ സി വേണുഗോപാല്‍ അടക്കമുള്ള വിശ്വസ്തര്‍. രാജേഷ് പൈലറ്റിന്റെ മകന് സച്ചിന് പൈലറ്റിനെ വെട്ടാനുള്ള ഗെഹ് ലോട്ടിന്റെ തന്ത്രപരമായ നീക്കമാണ് താന്‍ പറയുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശത്തിന് പിന്നില്‍ എന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനറിയാം. എന്നാല്‍ സച്ചിന് പൈലറ്റിനെ ഇനിയും ഒതുക്കിയാല്‍ അയാള്‍ ബി ജെ പിയിലേക്ക് പോകുമെന്ന പേടിയും ഹൈക്കാമന്ഡിനുണ്ട്.