ശിവ്പാൽ യാദവിന്റെ അടുത്ത അനുയായികളായ രണ്ടു നേതാക്കൾ ഉൾപ്പെടെ അഞ്ചു പേരെ സമാജ്വാദി പാർട്ടിയിൽനിന്നു പുറത്താക്കി. എസ്പി മുൻ ജനറൽ സെക്രട്ടറി ദീപക് മിശ്ര, പാർട്ടി വക്താവ് മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവിന്റെ നിർദേശപ്രകാരം സംസ്ഥാന അധ്യക്ഷൻ നരേഷ് ഉത്തം പുറത്താക്കിയത്.
ശിവ്പാൽ യാദവ് എസ്പി സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് ഏറ്റവും ശക്തരായ നേതാക്കളായിരുന്നു മിശ്രയും ഷാഹിദും. രാജേഷ് യാദവ് രമേഷ് യാദവ്, കല്ലു യാദവ് എന്നിവരാണു എസ്പിയിൽനിന്നു പുറത്താക്കപ്പെട്ട മറ്റു നേതാക്കൾ. ശിവ്പാൽ യാദവ് സമാജ്വാദി സെക്കുലർ മോർച്ച എന്ന പുതിയ പാർട്ടിയുണ്ടാക്കിയതിന്റെ പശ്ചാത്തലത്തിലാണ് അഞ്ചു പേരെ പുറത്താക്കിയത്.