മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാർ, എം എൽ എമാർ, എം പിമാർ എന്നിവർക്കെതിരെ സോളാർ കേസുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ കെ പി സി സി രാഷ്ട്രീയ കാര്യ സമിതി തീരുമാനിച്ചു. വിഷയത്തിൽ നേതാക്കളെ രാഷ്ട്രീയമായി വേട്ടയാടാൻ സർക്കാരിനെ അനുവദിക്കരുതെന്നും കെ പി സി സി നിലപാടെടുത്തു.
സോളാർ കമ്മീഷനെ നിശ്ചയിച്ചതിലും യു ഡി എഫ് സർക്കാരിന് വീഴ്ച പറ്റിയെന്നു കെ പി സി സി വിലയിരുത്തി. രാഷ്ട്രീയകാര്യ സമിതിയുമായി ആലോചിക്കാതെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. സോളാർ വിഷയത്തിൽ പ്രത്യക്ഷ സമര പരിപാടി വേണ്ടെന്നു കോൺഗ്രസ് തീരുമാനിച്ചു. എന്നാൽ മറ്റു പ്രചാരണ പരിപാടികളിൽ ഇക്കാര്യം ഉന്നയിക്കും.
അതേ സമയം സോളാർ കേസ് രാഷ്ട്രീയമായി നേരിടണമെന്ന നിലപാടിൽ വി എം സുധീരൻ വിയോജിപ്പ് രേഖപ്പെടുത്തി. കേസിൽ ഉമ്മൻ ചാണ്ടിയുടെ ഓഫീസിനു തെറ്റ് പറ്റിയെന്നും സുധീരൻ കുറ്റപ്പെടുത്തി.എന്നാൽ കേസ് നിലനിൽക്കില്ലെന്ന് ഉമ്മൻ ചാണ്ടി