സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകത്തിന് നേതൃത്വം നല്‍കിയത് സംഘപരിവാറുകാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയവരും ഇക്കൂട്ടത്തിലുണ്ട്. ബി.ജെ.പിയും കോൺഗ്രസും ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ കൊലക്കത്തി താഴെവെക്കാന്‍ തയ്യാറാകണമെന്നും കോടിയേരി ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. പ്രതികള്‍ ആര്‍എസ്എസും ബജ്റംഗ്ദളുമായയി ബന്ധമുള്ള വരാണെന്ന് മന്ത്രി എ.സി മൊയ്തീനും ആരോപിച്ചു.
തൃശൂര്‍ ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കുണ്ട്. വിപിൻ, ജിത്തു, അഭിജിത്ത് എന്നിവർക്കാണ് പരുക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് സി.പി.എം ആരോപണം.